Wednesday, February 2, 2011

കാന്താരി

കവിത
അടുക്കളയിലെ
കറിക്കലത്തില്‍ നിന്ന്
മുരിങ്ങയും വെണ്ടയും
നീളന്‍ കാലുകള്‍ വെച്ച്
പുറത്തുചാടി.
തക്കാളിയും വഴുതിനങ്ങയും
കുടവയര്‍  ഉയര്‍ത്താനാകാതെ
പുറത്തേക്ക് തലയിട്ടു.
എല്ലാവരുടേയും
തോളോടുചേര്‍ന്ന
സവാള
അനങ്ങാനാകാതെ
കിടന്നിടത്തുനിന്നലറി
"കൂടെ കലത്തില്‍ കയറിയ
ഇവനേതാ ഈ നാടന്‍?
എന്‍ഡോസള്‍ഫാനില്‍
ജനിച്ച്, ജീവിച്ച
ഞങ്ങളോടൊപ്പം
ആ നാടന്‍ കാന്താരിയോ?"
നാടന്‍ പച്ചമുളക്
കറിക്കലത്തിലേറ്റിയ
പാവം വീട്ടമ്മ !
തലയില്‍ കൈവെച്ചു.
കാന്താരിയുടെ ശൗര്യമോ
കാഴ്ചയിലെ ചെറുപ്പമോ
എന്താണിവരെ
പ്രകോപിപ്പിച്ചത്?

5 അഭിപ്രായങ്ങള്‍:

Kalavallabhan said...

കാന്താരിയല്ലേ ?

മുകിൽ said...

aa nilpu thanne kandaal pore!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എരിവുണ്ട്

ജയിംസ് സണ്ണി പാറ്റൂർ said...

എരിവുള്ള കവിത

രമേശ്‌ അരൂര്‍ said...

കൊള്ളാല്ലോ ഈ കാ‍ന്താരിക്കവിത....